ബല്‍റാമിന് തന്റെ പരാമര്‍ശം തിരുത്തേണ്ടിവരുമെന്ന് എകെജിയുടെ മകള്‍ ലൈല; ”അധിക്ഷേപം അച്ഛനും അമ്മയും മരിച്ചപ്പോഴുള്ള വേദനയ്ക്ക് തുല്യം, അവര്‍ പാര്‍ട്ടിയുടെയും ജനങ്ങളുടെയും സ്വത്ത്”

തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ അധിക്ഷേപത്തില്‍ പ്രതികരണവുമായി മകള്‍ ലൈല കരുണാകരന്‍.

”അച്ഛന്റെ മരണം കണ്ണീരായി പെയ്തിറങ്ങിയിട്ട് വര്‍ഷം 40 കഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന്റെ ശൂന്യത ഇപ്പോഴും മനസില്‍ നിന്നൊഴിയുന്നില്ല. എന്തിനാണ് നിങ്ങള്‍ എന്റെ അച്ഛനെന്ന മഹാഗോപുരത്തെ ഇപ്പോള്‍ കല്ലെറിയുന്നത്.”-വേദനയോടെ ലൈല ചോദിക്കുന്നു.

ബല്‍റാമിനെ പോലുള്ള യുവ എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ എകെജി നിന്ദ വളരെയേറ വേദനിപ്പിച്ചു. അച്ഛനും അമ്മയും മരിച്ചപ്പോഴുള്ള വേദനയ്ക്ക് തുല്യമാണിത്. ബല്‍റാമിന് തന്റെ അഭിപ്രായം തിരുത്തേണ്ടിവരുമെന്നും ലൈല പറഞ്ഞു.

”മകള്‍ എന്ന നിലക്ക് അച്ഛന്റെ വേര്‍പാട് എന്റെ ഹൃദയത്തില്‍ നിന്നും പറിഞ്ഞു പോകില്ല. എകെജിയുടെയും സുശീലയുടെയും രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്. അവര്‍ പാര്‍ട്ടിയുടെയും ജനങ്ങളുടെയും സ്വത്താണ്. പാവങ്ങളുടെ പടത്തലവനാണ്. ബല്‍റാമിന്റെ പരാമര്‍ശത്തിന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രി അടക്കമുള്ള മറ്റു നേതാക്കളും മറുപടി നല്‍കിക്കഴിഞ്ഞു. ഇനി ഞാനായിട്ട് വേറെ എന്ത് അഭിപ്രായം പറയാന്‍.”ലൈല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News