ടേക്ക് ഓഫില്‍ കണ്ടതിലും എത്രയോ ഭീകരമായിരുന്നു യഥാര്‍ത്ഥ അനുഭവം; പ്രവാസജീവിതത്തിന്‍റെ നൊമ്പരവുമായി മെറീന ജോസ് ലോക കേരളസഭയില്‍

സിനിമയിൽ കണ്ടതിനെക്കാൾ കടുപ്പമേറിയതാണ് ജീവിതത്തിൽ അനുഭവിച്ചതെന്ന് ന‍ഴ്സ് മെറീനാ ജോസ്. ലോക കേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് ടേക് ഒാഫ് എന്ന സിനിമക്ക് ജീവിതം കൊണ്ട് ഇതിവൃത്തമായ മാറിയ മെറീന എത്തിയത്.

തിരിച്ചെത്തി 3 വർഷമായിട്ടും ജോലി ലഭിക്കാത്ത വ്യഥയിലാണ് അവർ. ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് മെറീന.

തിക്റിതിലെയും മൊസൂളിലെയുമെല്ലാം പേടി കനംതൂങ്ങുന്ന ദിനരാത്രങ്ങൾക്കൊടുവിൽ 45 നഴ്സുമാരടങ്ങുന്ന സംഘം ജീവിതത്തിലേക്ക് പറന്നുയർന്നത് ഇപ്പോഴും അവിശ്വസനീയതയോടെയാണ് നാം ഒാർക്കുന്നത്.

ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഒാർമ്മകൾ പങ്കുവെക്കുമ്പോൾ ഇപ്പോഴും മെറീനാ ജോസിന് ഞെട്ടലാണ്. ലോക കേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് ടേക് ഒാഫ് എന്ന സിനിമക്ക് ജീവിതം കൊണ്ട് ഇതിവൃത്തമായ മാറിയ മെറീന ജോസ് എത്തിയത്. സിനിമയിൽ കണ്ടതിനെക്കാൾ കടുപ്പമേറിയതാണ് ജീവിതത്തിൽ അനുഭവിച്ചതെന്ന് മെറീനാ പറയുന്നു.

ഒപ്പമുണ്ടായിരുന്നവർ ചേർന്ന് നേരത്തെ കൂട്ടായ്മയൊക്കെയുണ്ടായിരുന്നു. എന്നാൽ അവരിൽ പലരെക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല.

പ്രവാസമവസാനിപ്പിച്ച് ഇറാക്കില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ അവസ്തയിലാണ് മെറീന. ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ.

തിക്രിതിൽ 21 ദിവസമാണ് മെറിൻ അടക്കമുള്ള 45 അംഗ സംഘം അപകടകരമായ സാഹചര്യത്തിൽ ജോലിയെടുത്തത്. തുടർന്ന് ഐ.എസ് സേനക്കൊപ്പം ജീവൻ പണയം വെച്ച് സാഹസികമായ 24 മണിക്കൂർ യാത്ര ചെയ്താണ് ഇവർ പുറത്തേക്കെത്തുന്നത്.

45 പേരിൽ 44 ഉം മലയാളികളായിരുന്നു. ഇൗ സിനിമയിലെ ദൃശ്യങ്ങളുടെ ഭീകരത അതിന്‍റെ മൂർദ്ധന്യാവസ്ഥയിലാണ് മെറീനയുൾപ്പെടെയുള്ള ന‍ഴ്സുമാർ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News