സിനിമ ചിത്രീകരണത്തിനിടെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഞെട്ടിത്തരിച്ച് സിനിമാ ലോകം

സിനിമ ചിത്രീകരണത്തിനിടെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞെട്ടിത്തരിച്ച് സിനിമാ ലോകം. ഹോളിവുഡിലെ മികച്ച പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ ടീമിന്റെ ട്രൂ ലൈസ്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച എലിസ ഡുഷ്‌കുവാണ് താന്‍ നേരിട്ട ലൈംഗിക പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഖ്യാത സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കി എന്നുമാണ് എലിസ വെളിപ്പെടുത്തിയത്.

അന്ന് പന്ത്രണ്ട് വയസ്സു മാത്രമുള്ള തന്നെ നീന്തല്‍ക്കുളത്തിലേയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് എലിസ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മിറ്റു ക്യാമ്പെയിനിന്റെ ഭാഗമായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അന്ന് തനിക്ക് പീഡനത്തെ കുറിച്ച് തുറന്നു പറയാന്‍ കഴിഞ്ഞില്ല. ഇന്നായിരുന്നെങ്കില്‍ താന്‍ പ്രതികരിച്ചേനെയെന്നും നടി പറയുന്നു. കുടുംബാംഗങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും അന്നത്തെ കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. സ്വിമ്മിങ് പൂളില്‍ നീന്താന്‍ കൊണ്ടുപോവുകയെന്ന് പറഞ്ഞ് ഇയാള്‍ തന്നെ ഹോട്ടലിലേക്ക് കൊണ്ടു പോവുകയായരുന്നു.അന്ന് ഞാന്‍ ധരിച്ച വസ്ത്രം പോലും ഓര്‍ക്കുന്നു. തിരിച്ചു ഷൂട്ടിങ്ങ് സ്ഥലത്തേയ്ക്ക് വരുന്ന വഴിക്ക് കാറില്‍ വെച്ച്ും മോശമായി പെരുമാറി. അന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മുപ്പത്തിയാറും. അന്നത് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല.

അന്ന് സെറ്റിലുള്ള മുതിര്‍ന്ന ഒരാള്‍ക്ക് പോലും പ്രത്യേക പരിഗണനയുടെ മറവില്‍ എനിക്കെതിരെ അയാള്‍ കാട്ടിയ മൃഗീയവാസനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുരുന്ന് ഇര എന്ന് അര്‍ഥം വരുന്ന ജെയില്‍ബെയ്റ്റ് എന്നു വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മുതിര്‍ന്ന സഹോദരനോട് ഇതിന്റെ അര്‍ഥം ചോദിച്ചത് എനിക്ക് ഓര്‍മയുണ്ട്.
തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്റെ കഥാപാത്രങ്ങള്‍ പ്രേരണ നല്‍കിയെന്ന് പലരും പില്‍ക്കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അതാണ് തനിക്കും പ്രേരണയായത്.

കഴിഞ്ഞദിവസം ഇയാള്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചുള്ള ഒരു ചിത്രം കാണാനിടയായി. എന്നെ അത് ഏറെ വേദനിപ്പിച്ചു. ഈ തുറന്നു പറച്ചിലിന ്കാരണം അതു കൂടിയാണ്. ഇനി ആര്‍ക്കും അങ്ങനെ സംഭവിക്കരുതെന്ന് എനിക്കുണ്ട്. ഈ തുറന്നുപറച്ചില്‍ ഭാവിയിലുളള പീഡനങ്ങളില്‍ നിന്നെങ്കിലും ഇവരെ സംരക്ഷിക്കട്ടെയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News