കൊല്ലത്ത് 14 കാരന്റെ മൃതദേഹം കത്തിച്ച സംഭവം; അമ്മയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു; ഇടതുകൈക്കായി തിരച്ചില്‍ തുടരുന്നു; പോസ്റ്റ്‌മോട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കൊല്ലത്ത് 14 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മുറിച്ചുമാറ്റിയ ഇടതുകൈക്കായി അന്വേഷണം തുടങ്ങി. രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം ഇന്നലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു ജഡം . ജിത്തുവിന്റെ അമ്മ ജയ കസ്റ്റഡിലാണ്. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ജഡം കിടന്നിരുന്നതിന് ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മറ്റെവിടെയോ വെച്ച് കത്തിച്ച ശേഷം ജഡം പറമ്പില്‍ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസ് സംശയം.

കസ്റ്റഡിയിലുള്ള അമ്മ ജയ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 15 ാം തീയതി മുതലാണ് ജിത്തുവിനെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്പിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News