ക്യാന്‍സര്‍ നിര്‍ണയത്തില്‍ വിപ്ലവം; രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിയാം; മാരകരോഗത്തില്‍ നിന്ന് രക്ഷതേടാം

ക്യാൻസർ ഗവേഷണത്തിൽ വൻ വ‍ഴിത്തിരിവ്.രക്ത  പരിശോധനയിലൂടെ 8 തരം ക്യാൻസർ കണ്ടെത്താനാകുമെന്ന് പുതിയ കണ്ടെത്തൽ.അമേരിക്കയിലെ ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് മാനവരാശിക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം.
ഗർഭപാത്രം, കരൾ, പാൻക്രിയാസ്, അന്നനാളം, കുടൽ, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാൻസറാണ് രക്തപരിശോധനയിലൂടെ കണ്ടെത്താനാകുന്നത്.
രക്തത്തിൽ ഒഴുകി നടക്കുന്ന, രൂപമാറ്റം സംഭവിച്ച ഡിഎൻഎ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ നേട്ടം.ഇതോടൊപ്പം കാൻസറുമായി ബന്ധമുള്ള പ്രോട്ടീനുകളും തിരിച്ചറിയാം.
പരീക്ഷണഘട്ടത്തിൽ ഇങ്ങനെ തിരിച്ചറിഞ്ഞ 16 ജീനുകൾ കാൻസറായി മാറിയത് കണ്ടെത്തി. പരീക്ഷണത്തിനു സന്നദ്ധരായെത്തിയ കാൻസറില്ലാത്ത 800 പേരിൽ നടത്തിയ പരിശോധനയും വിജയമായിരുന്നു. 70 ശതമാനം കൃത്യതയാണു ഗവേഷകർ അവകാശപ്പെടുന്നത്.
രക്തപരിശോധനയിലൂടെ മാത്രം കാൻസർ കണ്ടെത്താനാകുമെന്നതു ചികിൽസാമേഖലയിൽ വൻ മാറ്റമുണ്ടാക്കുമെന്നു ഗവേഷണ സംഘത്തിലുണ്ടായിരുന്ന വാൾട്ടർ ആൻഡ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ പീറ്റർ ഗിബ്സ് പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here