ഓസ്ടേലിയയിലെ കൊടിയ വിഷപ്പാമ്പുകളിലൊന്നായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കും ടൈഗർ സ്നേക്കും തമ്മിലുള്ള ജീവൻമരണ പോരാട്ടത്തിന് വേദിയായത് വിക്ടോറിയ സ്വദേശിയായ ലിസ് വില്യംസിന്‍റെ വീടിന്‍റെ പിന്നാമ്പുറമായിരുന്നു.
പരസ്പരം വരിഞ്ഞു മുറുക്കിയായിരുന്നു പാമ്പുകളുടെ പോരാട്ടം. വിഷത്തിന്‍റെ തീവ്രതയുടെ
കാര്യത്തില്‍ തുല്യരെങ്കിലും ശരീരഘടനയില്‍ മുമ്പന്‍ ഈസ്റ്റേൺ ബ്രൗൺ സ്നേക്കിനായിരുന്നു. 125
സെന്‍റിമീറ്ററോളം നീളം.
ടൈഗർ സ്നേക്കിന്‍റെ നീളമാകട്ടെ 100 സെന്‍റിമീറ്ററോളവും. കരുത്തര്‍ തമ്മിലുള്ള കടുത്ത പോരാട്ടം മിനിട്ടുകൾ മാത്രമാണ് നീണ്ടുനിന്നത്. ഒടുവില്‍ ശരീരമികവിന്‍റെ ബലത്തില്‍ ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ടൈഗർ സ്നേക്കിനെ കൊന്ന് തോല്‍പ്പിച്ചു. പിന്നീട് ജീവനറ്റ ഇരയെ സാവധാനം വിഴുങ്ങുകയും ചെയ്തു.
പാമ്പുകളുടെ പോരാട്ടം വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ ഏറ്റുമുട്ടലിനെക്കുറിച്ച് പാമ്പു പിടുത്തക്കാരനായ ക്രെയ്ഗ് ബര്‍ഗാമിനെ അറിയിക്കാനും വീട്ടമ്മയായ ലിസ് വില്യംസ്
മറന്നിരുന്നില്ല.
അപൂര്‍വ പോരാട്ടം കാണാന്‍ ക്രെയ്ഗ് ഓടിയെത്തുമ്പോഴേക്കും തോറ്റ ഇരയുടെ ഭൂരിഭാഗവും
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് അകത്താക്കിയിരുന്നു.
പിന്നീട് ഈസ്റ്റേൺ ബ്രൗൺ സ്നേക്കിനെ ക്രേയ്ഗ് ചാക്കിലാക്കി സുരക്ഷിത സ്ഥാനത്ത് തുറന്നു വിട്ടു. പക്ഷേ ഞെട്ടിക്കുന്ന പോരാട്ടത്തിലൂടെ സ്വന്തമാക്കിയ ഇരയെ ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന് ഛർദ്ദിക്കേണ്ടിവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here