കൊല്ലത്ത് വ്യാപാരിയെ തട്ടികൊണ്ടു പോയ കേസ്: 4 പ്രതികളെ പോലീസ് അറസ്റ്റ്‌ചെയ്തു

കൊല്ലത്ത് വ്യാപാരിയെ തട്ടികൊണ്ടു പോയ കേസില്‍ മുഖ്യപ്രതിയടക്കം 4 പേരെ പോലീസ് അറസ്റ്റ്‌ചെയ്തു.
ചവറ പന്മന സ്വദേശികളായ റോയിസ് ഖാന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 18-ാം തീയതിയാണ് റോയിസ്ഖാനും ക്വട്ടേഷന്‍ സംഘാഗങ്ങളായ റഫീഖ്, നാദിര്‍ഷ, നിസാം എന്നിവര്‍ ചേര്‍ന്ന് തങ്കശ്ശേരി സ്വദേശി റോയിയെ തട്ടികൊണ്ടുപോയത്.

വ്യാപാരത്തിലെ തകര്‍ച്ചയ്ക്കുകാരണം റോയി ആണെന്നും തനി ക്കുണ്ടായ നഷ്ടം റോയി നികത്തണം എന്നാവശ്യപ്പെട്ടുമാണ് റോയിയെ കടത്തിയത്.ഇല്ലാത്ത പക്ഷം കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തി.റോയി 18 -ാം തീയതി രാത്രി 11.10 നാണ് തോട്ടയ്കാടിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തുവെച്ച് ഇക്കോ വാനില്‍ തട്ടികൊണ്ടുപോയത്.

വാനില്‍ കയറ്റിയ ഉടന്‍ റോയിയുടെ കണ്ണുകള്‍ തുണികൊണ്ട് കെട്ടിയടച്ചു നാദിര്‍ഷ ആയുധം കൊണ്ട് റോയിയെ ആക്രമിച്ചു തുടര്‍ന്ന് വാടകയ്‌കെടുത്ത മുണ്ടക്കല്‍ തെക്കേവിളയിലെ സ്വദേശിനി ഇന്ദിരയുടെ വീട്ടിലെ രണ്ടാം നിലയില്‍ എത്തിച്ച് മുറിക്കുള്ളില്‍ കൈയ്യും കാലും കെട്ടിയിടുകയായിരുന്നു.തുടര്‍ന്നായിരുന്നു പണം ആവശ്യപെടലും വധഭീഷണയും മുഴക്കിയത്.സംഭവം പോലീസ് അറിഞ്ഞതായി ബോധ്യമായപ്പോള്‍ റോയിയെ ഇറക്കി വിടുകയായിരുന്നു.

താന്‍ പോളയതോടിലുണ്ടെന്ന് റോയി ബന്ധുക്കളെ വിളിച്ചറിയിച്ചു ഈ സമയം പോലീസ് ബന്ധുക്കള്‍കൊപ്പം പോളയതോട്ടെത്തി റോയി രക്ഷപ്പെടുത്തി കൊല്ലം വെസ്റ്റ്‌പോലീസില്‍ എത്തിച്ചു.സംഭവമറിഞ്ഞ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ ഡോ.ശ്രീനിവാസ് ക്വട്ടേഷന്‍ സംഘത്തെിനായി തെരച്ചലിനിറങി.

കൊല്ലം പള്ളിതോട്ടത്തു നിന്ന് റോയിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച വാന്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. റോയിയെ തട്ടികൊണ്ടുപോയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ക്വട്ടേഷന്‍ സംഘം റോയിക്കായി കാത്തു നില്‍ക്കുന്നതും ദൃശ്യങളില്‍ വ്യക്തമാണ്.പ്രതികളില്‍ നിന്ന് വാളും കത്തിയും കവര്‍ന്ന രണ്ട് മൊബൈല്‍ ഫോണും പണവും കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News