മാതാപിതാക്കള്‍ നവജാത ശിശുവിനെ വിറ്റു; സംഭവം പാലക്കാട്

പാലക്കാട് കുനിശ്ശേരിയില്‍ മാതാപിതാക്കള്‍ നവജാത ശിശുവിനെ വിറ്റു. സാമ്പത്തിക പ്രയാസമായതിനാല്‍ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തനിനാല്‍ ഒരു ലക്ഷം രൂപക്കാണ് പൊള്ളാച്ചിയില്‍ കുട്ടിയെ വിറ്റത്. മാതാപിതാക്കള്‍ക്കും ഭര്‍തൃ മാതാവിനുമെതിരെ പോലീസ് കേസെടുത്തു

കുനിശ്ശേരി കണിയാര്‍ കോട് സ്വദേശികളായ ബിന്ദു- രാജന്‍ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയെയാണ് തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഒരു ലക്ഷം രൂപയ്ക്ക് വില്‍പന നടത്തിയത്.

കഴിഞ്ഞ മാസം 25 നാണ് നാല് കുട്ടികളുടെ മാതാവായ ബിന്ദു ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. മൂന്നാം ദിവസം ആശുപത്രി വിട്ടശേഷം തമിഴ്‌നാട്ടില്‍ താമസിക്കുന്ന ഭര്‍ത്താവും ഭര്‍തൃ മാതാവുമെത്തി ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ടു പോയി. ഒരാഴ്ച കഴിഞ്ഞ് യുവതി തിരിച്ചെത്തിയപ്പോള്‍ കുട്ടി കൂടെയുണ്ടായിരുന്നില്ല.

ബന്ധുക്കളും നാട്ടുകാരും ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് വളര്‍ത്താന്‍ നല്‍കിയെന്ന മറുപടിയാണ് യുവതി നല്‍കിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വിറ്റതായി മനസ്സിലായതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് കുട്ടികളെ വളര്‍ത്താനുള്ള വരുമാനമില്ലാത്തതിനാല്‍ ഭര്‍തൃ മാതാവ് മുന്‍കൈയെടുത്താണ് കുട്ടിയെ വിറ്റതെന്നും പ്രതിഫലമായി ഭര്‍തൃവീട്ടുകാര്‍ 1 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും യുവതി പറഞ്ഞു.

സംഭവ ശേഷം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ബന്ധപ്പെട്ടിരുന്നില്ലെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുട്ടിയെ വീണ്ടെടുക്കുന്നതിനായി തമിഴ്‌നാട്ടിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News