കൊഹ്ലിയും പാണ്ഡ്യയും വീണു; രഹാനെ രക്ഷകനാകുന്നു; ഇന്ത്യ ലീഡുയര്‍ത്തി; വിജയപ്രതീക്ഷയില്‍ ആരാധകര്‍

ദക്ഷിണാഫ്രിക്കയില്‍ ആശ്വാസ ജയത്തിനരികെയെത്തിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ അജിങ്ക്യ രഹാനെ ചുമിലിലേറ്റുന്നു. മൂന്നാം ദിനം തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യ പിന്നീട് നിലമെച്ചപ്പെടുത്തുകയായിരുന്നു.

നായകന്‍ വിരാട് കൊഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തെ ചെറുത്തുനിന്ന രഹാനെയാണ് ഇപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷനല്‍കുന്നത്.

കൊഹ്ലിയും പാണ്ഡ്യയും വീണെങ്കിലും രഹാനെ പ്രതിരോധം തുടരുകയാണ്. 46 റണ്‍സ് നേടിയാണ് രഹാനെ ബാറ്റിംഗ് തുടരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ന് 199 എന്ന നിലയിലാണ്. ഭുവിയാണ് രഹാനെയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. ഇന്ത്യയുടെ ലീഡ് 192 റണ്‍സായിട്ടുണ്ട്.

1 ന് 49 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 8 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. കെ എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. രാഹുല്‍ 16 റണ്‍സും പൂജാര 1 റണ്‍സുമാണ് നേടിയത്.

രാഹുലിനെ ഫിലാന്‍ഡര്‍ വീ‍ഴ്ത്തിയപ്പോള്‍ പൂജാരയെ മോര്‍ക്കല്‍ പറഞ്ഞയച്ചു. എന്നാല്‍ മുരളി വിജയും നായകന്‍ വിരാട് കൊഹ്ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. 43 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഖ്യം ഇന്ത്യന്‍ സ്കോര്‍ 100 ലെത്തിച്ച ശേഷമാണ് പിരിഞ്ഞത്.

25 റണ്‍സ് നേടിയ മുരളി വിജയിന്‍റെ വിക്കറ്റ് റബാഡ തെറിപ്പിച്ചു. മികച്ച രീതിയില്‍ ബാറ്റുവീശിയ കൊഹ്ലിയേയും റബാഡ തന്നെയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ പാണ്ഡ്യയെയും പുറത്താക്കി റബാഡ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

ഇന്ന് മികച്ച സ്കോര്‍ നേടിയാല്‍ മാത്രമേ ഇന്ത്യക്ക് മത്സരം ജയിച്ച് പരമ്പരയില്‍ വൈറ്റ് വാഷ് ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനാകു0. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 187 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 194 റണ്‍സ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News