കളി നടക്കും; ആശങ്കവേണ്ട; പക്ഷെ ഒരു പ്രശ്നമുണ്ട്

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചേക്കുമെന്ന ആശങ്കകള്‍ക്ക് താല്‍കാലിക വിരാമം. ഗ്രൗണ്ടിന്‍റെ അവസ്ഥ അതിസങ്കീര്‍ണമായിട്ടുണ്ടെങ്കിലും തത്കാലം കളി തുടരാനാണ് തീരുമാനം.

ഇന്നലെ വൈകുന്നേരും ബുംറയുടെ പന്ത് കുത്തിഉയര്‍ന്ന് എല്‍ഗറിന്‍റെ ഹെല്‍മറ്റിലിടിച്ചതോടെയാണ് കളി നിര്‍ത്തിവെച്ചത്. ഇന്നും അത്തരം സംഭവങ്ങളുണ്ടായാല്‍ മത്സരം ഉപേക്ഷിക്കാനാണ് തീരുമാനം.

അതേസമയം ഇടയ്ക്ക് പെ‍ഴ്ത മ‍ഴയെത്തുടര്‍ന്നുണ്ടായി ഗ്രൗണ്ടിലെ ഈര്‍പ്പം മാറാത്തതിനാല്‍ നാലാം ദിവസം കളി ഇനിയും തുടങ്ങാനായിട്ടില്ല.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആശ്വാസ ജയം നേടാമെന്ന പ്രതീക്ഷയിലാണ്.

ജോഹന്നാസ് ബര്‍ഗിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ 241 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം മറികടക്കാനാകുമോയെന്നത് കാത്തിരുന്ന് കാണണം.

ഇന്നലെ കളിയവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 17 എന്ന നിലയിലാണ്. 4 റണ്‍സ് നേടിയ മാര്‍ക്രത്തിന്‍റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. എല്‍ഗര്‍ 11 ഉം അംല 2 റണ്‍സ് നേടിയിട്ടുണ്ട്.

ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സ് ലീഡ് വ‍ഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പോരാട്ടവീര്യം കാട്ടുകയായിരുന്നു.

247 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 48 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ്സ്കോറര്‍യ നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി.

33 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍, 27 റണ്‍സ് നേടിയ മുഹമ്മദ് ഷമി എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനവും ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. മുരളി വിജയ് 25 റണ്‍സ് നേടിയപ്പോള്‍ പാര്‍ഥിവ് പട്ടേലും കെ എല്‍ രാഹുലും 16 റണ്‍സ് വീതം നേടി.

ചേതേശ്വര്‍ പൂജാര 1 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 4 റണ്‍സുമാണ് നേടിയത്. ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇഷാന്ത് 7 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ റബാഡയും മോണെ മോര്‍ക്കലും ഫിലാന്‍ഡറും ചേര്‍ന്നാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News