യെദ്യൂരപ്പയും ശോഭയും കേരളത്തില്‍വച്ച് രഹസ്യവിവാഹം ചെയ്‌തെന്ന് കെജെപി നേതാവ്; തെളിവായി ദൃശ്യങ്ങളുണ്ടെന്നും അവകാശവാദം

ബംഗളൂരു: ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയും മഹിളാ നേതാവ് ശോഭ കരന്തലാജെയും കേരളത്തിലെ ഒരു ക്ഷേത്രത്തില്‍വച്ച് രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് കെജെപി നേതാവ്.

ശനിയാഴ്ച ബാഗല്‍കോട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യെദ്യൂരപ്പയോടൊപ്പം ബിജെപി വിട്ട് കെജെപി പാര്‍ടി രൂപീകരിച്ച നേതാവ് പത്മനാഭ പ്രസന്നകുമാര്‍ ആരോപണം ഉന്നയിച്ചത്.

തന്റെ കൈയില്‍ ഇവര്‍ വിവാഹിതരാകുന്ന ദൃശ്യങ്ങളടങ്ങിയ സിഡി ഉണ്ടെന്ന് പത്മനാഭ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷ നല്‍കാന്‍ തയ്യാറായാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു ദേവീക്ഷേത്രത്തില്‍വച്ചാണ് ഇരുവരും വിവാഹിതരായതെന്നും വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും ശോഭ തന്നെ ഭീഷണിപ്പെടുത്തിയതായും പത്മനാഭ വെളിപ്പെടുത്തി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചെങ്കിലും സുരക്ഷ ലഭ്യമായില്ല.

നേരത്തെ യെദ്യൂരപ്പയും ശോഭ കരന്തലാജെയും ഒരുമിച്ച് കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവ് ഭഗവതിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here