മംഗളം ഫോൺകെണി കേസിൽ നിന്ന് കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ സി പി ദേശീയ നേതൃത്വം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്ത് നല്‍കിയിരുന്നു.
ഇത് പരിഗണിച്ചാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു തീരുമാനം. സത്യപ്രതിജ്ഞക്കായി ഗവർണർ പി.സദാശിവത്തോടു സർക്കാർ സമയം ചോദിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തന്നെ ശശീന്ദ്രന്‍ മടങ്ങിയെത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈകൊള്ളും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോള്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നത്. രാജിവെച്ച് 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്.
Get real time update about this post categories directly on your device, subscribe now.