ഇന്ത്യ ദക്ഷിണാഫ്രിക്ക ആറുമത്സര ഏകദിന പരമ്പരയ്ക്ക് ഡർബനില്‍ തുടക്കമായി. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഹഷിം ആംലയും ക്വിന്‍റണ്‍ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇന്നിംഗ്സ് തുടങ്ങിയത്. പരിക്കേറ്റ ഡിവില്ലേഴ്സിന് പകരക്കാരനായി മാര്‍ക്രം ഏകദിനത്തില്‍ അരങ്ങേറിയെന്നതാണ് മത്സരത്തിന്‍റെ സവിശേഷത.
ഏകദിന സ്പെഷ്യലിസ്റ്റുകളാണ് ജെ പി ഡുമിനി. ഡേവിഡ് മില്ലര്‍ ക്രിസ് മോറിസ് ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഇവര്‍ക്ക് പുറമെ റബാഡ, മോണെ മോര്‍ക്കല്‍, ഫെല്‍ക്വായോയും കളത്തിലുണ്ട്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീം ഏകദിന റാങ്കിങ്പട്ടികയിൽ ഒന്നാമതാണ്.
അതേസമയം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. അവസാന ടെസ്റ്റില്‍ നേടിയ വിജയവും ഏകദിനത്തിലെ സമീപകാല പ്രകടനങ്ങളും തുണയാകുമെന്ന പ്രതീക്ഷയിലാണ് കൊഹ്ലി പ്പട.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ഡ ദക്ഷിണാഫ്രിക്ക 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് നേടിയിട്ടുണ്ട്. അംലയാണ് പുറത്തായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here