ഹൈദരാബാദ്: പദ്മാവത് സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കവെ തിയേറ്ററില്‍ വെച്ച് 19കാരിയെ ബലാത്സംഗം ചെയ്തു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു. പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സെക്കന്തരാബാദിലുളള പ്രശാന്ത് തിയേറ്ററിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് 23കാരനായ ഭിക്ഷാപതിയെ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തിങ്കളാഴ്ച്ച ഇരുവരും ഒന്നിച്ചു തിയ്യേറ്ററില്‍ പോയി സിനിമ കാണാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് ഇൻസ്പെക്ടര്‍ എം.മട്ടെയ്യ പറഞ്ഞു
തിയേറ്ററിനുള്ളില്‍ ആളുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തിയായിരുന്നു കുറ്റകൃത്യത്തിന് പ്രതി മുതിര്‍ന്നത്. ലൈംഗിക അതിക്രമം തടയുന്നതിനിടെ പെൺകുട്ടിക്ക് ഗുരതര പരുക്കേറ്റിട്ടുണ്ട്. പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. സുരക്ഷാ പാളിച്ചകള്‍ വരുത്തിയതിന് തിയ്യേറ്റര്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here