സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍; ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഇരിങ്ങാലക്കുടയിലെ സുജിത്ത് വധക്കേസിലെ പ്രതി മിഥുനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. സുജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ എ‍ഴുതിയ ആത്മഹത്യ കുറിപ്പും പോലീസിന് ലഭിച്ചു. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ചയാണ് മിഥുന്‍ സുജിത്തിനെ മര്‍ദ്ദിച്ചത്. ചികിത്സയില്‍ ക‍ഴിയവെ ബുധനാ‍ഴ്ച്ച പുലര്‍ച്ചെയാണ് സുജിത്ത് മരിച്ചത്.

സുജിത്ത് വധക്കേസിലെ പ്രതി ഓട്ടോ ഡ്രൈവറായ മിഥുനെ കണ്ടെത്താന്‍ മര്‍ദ്ദനം നടന്ന് ഒരാ‍ഴ്ച്ച പിന്നിട്ടിട്ടും പോലീസിന് സാധിച്ചിരുന്നില്ല. പ്രതിക്കായി അന്വേഷണം നടക്കവെയാണ്, കൊല്ലപ്പെട്ട സുജിത്തിന്‍റെ വീടിനടുത്ത് മിഥുനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.

കൈയിലെ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായിരുന്നു മിഥുന്‍. മിഥുനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ആദ്യമായാണ് ഒരാളെ മര്‍ദ്ദിച്ചതെന്നും, കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ലായിരുന്നുവെന്നും ഇതില്‍ പറയുന്നു.

കുറ്റബോധം മൂലം ജീവനൊടുക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് കുറിപ്പ്. ഇളയമ്മയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം പുലര്‍ത്തിയിരുന്ന മിഥുന്‍ ജനുവരി ഇരുപത്തിയെട്ടാം തീയതി ഇരിങ്ങാലക്കുട നഗര മധ്യത്തില്‍ വച്ചാണ് സുജിത്തിനെ മര്‍ദ്ദിച്ചത്.

ചികിത്സയില്‍ ക‍ഴിയവെ ബുധനാ‍ഴ്ച്ച പുലര്‍ച്ചെ ഒരുമണിക്ക് മരണം സംഭവിച്ചു. മിഥുന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. രക്തം വാര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിഥുന്‍റെ നില അതീവ ഗുരുതരമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News