സ്കൂളിലെ ശൗചാലയത്തിൽ വിദ്യാർഥിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ വിദ്യാർഥി അറസ്റ്റിൽ. ഇതേസ്കൂളിലെ വിദ്യാർഥിയെയാണ് ഡൽഹിയിലെ കരാവാൾ നഗറിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ ജീവൻ ജ്യോതി സീനിയർ ഹയർ സെക്കന്ററി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ തുഷാർ കുമാറിന്റെ മൃതദേഹമാണ് ശൗചാലയത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വിദ്യാർഥി ഒളിവിൽ പോയി. ഈ കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട തുഷാറും സഹപാഠികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശൗചാലയത്തിൽവെച്ച് തുഷാർ മൂന്ന് വിദ്യാർഥികളെയും മർദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി തൊട്ടടുത്ത ദിവസം തുഷാറിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സഹപാഠികളായ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. ഇവർ കുറ്റം സമതിച്ചതായാണ് വിവരം. ശൗചാലയത്തിലേക്ക് പോകുന്ന തുഷാറിനെ മൂന്ന് പേരും പിൻതുടരുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതികൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here