വിവാഹ തട്ടിപ്പുവീരനായ ബിജെപി നേതാവ് അറസ്റ്റില്‍; സുമേഷിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ

കൊച്ചി: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിവാഹം ചെയ്തശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന തട്ടിപ്പുവീരന്‍ പിടിയില്‍.

പ്രാദേശിക ബിജെപി പ്രവര്‍ത്തകന്‍ പറവൂര്‍ ചെറിയപല്ലംതുരുത്ത് പത്തുപറയില്‍ വീട്ടില്‍ സുമേഷി (32)നെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ്‌ചെയ്തത്.

മൂന്നാം വിവാഹബന്ധം നിലനില്‍ക്കെയാണ് കുഞ്ഞിത്തൈ സ്വദേശിയായ ദളിത് യുവതിയെ 2017 സെപ്തംബറില്‍ വിവാഹം കഴിച്ചത്.

ഗര്‍ഭിണിയായ യുവതിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി വിവാഹബന്ധം വേര്‍പെടുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ദളിത് കുടുംബം പട്ടികജാതി ക്ഷേമസമിതി പറവൂര്‍ ഏരിയ സെക്രട്ടറി എഎ പവിത്രനെയും പ്രാദേശിക സിപിഐഎം നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.

തുടര്‍ന്ന്് യുവതി പൊലീസില്‍ പരാതി നല്‍കി. സ്വകാര്യബസ് ഡ്രൈവറായ സുമേഷ് ഇതിനുമുമ്പ് മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ആദ്യവിവാഹം വീട്ടുകാര്‍ നിശ്ചയിച്ച് നടത്തിയതാണ്. പിന്നീട് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മൂന്നാര്‍, മലപ്പുറം സ്വദേശികളായ യുവതികളെ വിവാഹംചെയ്തു.

ആദ്യത്തെ രണ്ടു വിവാഹബന്ധവും വേര്‍പ്പെടുത്തിയിരുന്നു. മൂന്നാമത്തെ വിവാഹബന്ധം നിലനില്‍ക്കെയാണ് കുഞ്ഞിത്തൈയിലെ യുവതിയെ നാലാമത് വിവാഹം കഴിച്ചത്. ക്ഷേത്രങ്ങളില്‍വച്ച് വിവാഹം കഴിക്കുകയാണ് സുമേഷിന്റെ തട്ടിപ്പുരീതി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News