മിശ്രവിവാഹിതരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്യമത വിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാരെ കൊലചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വ വാദികളുടെ ഫേസ്ബുക്ക് പേജ്

മിശ്രവിവാഹിതരുടെ പട്ടിക നല്‍കി അതില്‍ പുരുഷന്‍മാരെ തേടിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വ വാദികളുടെ ഫേസ്ബുക്ക് പേജ്. 100 മിശ്രവിവാഹിതരുടെ വിവരങ്ങളും ഇവരുടെ സ്വകാര്യ ഫേസ്ബുക്ക് ലിങ്കുകളുമടക്കം പേജില്‍ നല്‍കിയാണ് അക്രമത്തിനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്.

പ്രണയത്തിലായിരുന്ന ഹിന്ദു യുവാവിനെ പെണ്‍വീട്ടുകാരായ മുസ്ലിം വിഭാഗക്കാര്‍ കൊലചെയ്ത സംഭവത്തിനു ദിവസങ്ങള്‍ക്കു മുമ്പാണ് ഫേസ്ബുക്ക് പേജിലൂടെ വര്‍ഗീയ ശക്തികള്‍ പട്ടിക തയ്യാറാക്കിയത്.’ലവ് ജിഹാദിന്റെ ഇരകളായരുടെ പട്ടികയാണിത്. ഇതില്‍ പറയുന്നവരെയെല്ലാം തേടിപ്പിടിക്കാന്‍ എല്ലാ ഹിന്ദു സിംഹങ്ങളോടും ആഹ്വാനം ചെയ്യുന്നു’; ‘ഹിന്ദുത്വ വാര്‍ത്ത’എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നു.

പട്ടികയില്‍ ഉള്ളതെല്ലാം മിശ്രവിവാഹമാകുമ്പോള്‍ തന്നെ, ഇതില്‍ സ്ത്രീകള്‍ ഹിന്ദുക്കളും പുരുഷന്‍മാര്‍ മുസ്ലിങ്ങളുമായിരുന്നു. മുസ്ലിങ്ങള്‍ ചെകുത്താന്‍മാരും ഹിന്ദുക്കള്‍ സംരക്ഷിക്കപ്പെടണമെന്നും പേജിലെ വിവിധ പോസ്റ്റുകളില്‍ പറയുന്നു.

അച്ഛന്‍ മകളെ തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്ന വീഡിയയോയും പേജില്‍ ഷെയര്‍ ചെയ്തിരുന്നു. പശുവിനൊപ്പം, പശുവിനെ അറുത്തവനും കൊല്ലപ്പെടുമെന്ന അടിക്കുറിപ്പോടെയുള്ള മറ്റൊരു വീഡിയോയില്‍ ആള്‍ക്കൂട്ടം ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News