‘സുരേന്ദ്രാ വിവരക്കേട് ഒരു അസുഖമല്ല; ചികിത്സയുമില്ല; അതൊരു അലങ്കാരവും അഹങ്കാരവുമായി കൊണ്ടു നടക്കരുത്’; കുരീപ്പുഴയെ അധിക്ഷേപിച്ച സുരേന്ദ്രന് മറുപടിയുമായി സോഷ്യല്‍ മീഡിയ

പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പവഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. ഇനി കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസറ്റിട്ടത്.

കവിയ്ക്ക് തന്റെ പുസ്തകം വില്‍ക്കാന്‍ ഒരു എളുപ്പവഴി ആവശ്യമില്ലെന്നും ബോംബറിയാനും വെട്ടികൊല്ലാനും പഠിച്ച സമയത്ത് സമയത്ത് കുറച്ച് പുസ്തകങ്ങളെങ്കിലും വായിച്ചിരുന്നേല്‍ സുരേന്ദ്രാ ന ഇങ്ങനെ പോസ്റ്റിടില്ലാരുന്നുവെന്നും ജനം പ്രതികരിക്കുന്നു. നിരവധി കമന്റുകളാണ് കുരീപ്പുഴയ്ക്ക് ഐക്യദാണ്ഡ്യം പ്രഖ്യാപിച്ച് പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിന്റെ പ്രിയ കവിയെ അപമാനിക്കുന്ന പോസ്റ്റിട്ട സുരേന്ദ്രാ പഠിയ്ക്കാന്‍ പോകുന്ന സമയത്ത് ശാഖയില്‍ പോയി ജനങ്ങളെ ബോംബറിയാനും വെട്ടികൊല്ലാനും പഠിയ്ക്കുന്ന സമയത്ത് സ്‌കൂളില്‍ പോയി വായിയ്ക്കാന്‍ പഠിയ്ക്കണമായിരുന്നു. എങ്കില്‍ കുരീപ്പുഴ ആരാണെും അദ്ദേഹത്തിന്റെ കവിതകള്‍ എന്താണെന്നും അറിയാമായിരുന്നു.

സുരേന്ദ്രാ വിവരക്കേട് ഒരസുഖമല്ല .ചികില്‍സയുമില്ല.അതൊരു അലങ്കാരവും അഹങ്കാരവുമായി കൊണ്ടു നടക്കരുത്.കുരീപ്പുഴയുടെ പുസ്തകങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതു കൊണ്ട് വില്‍പന കൂട്ടാനുള്ള നാടകമാണിതെന്ന പ്രയോഗം പിനന്‍വലിച്ച് മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here