കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രവണതയെന്ന് സച്ചിതാനന്ദന്‍

കോഴിക്കോട്: കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രവണതയെന്ന് കവി സച്ചിതാനന്ദന്‍.

ഇത് കേവലം കവിക്കെതിരായ ഭീഷണിയല്ല, മറിച്ച് സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സവര്‍ണ്ണ മേധാവിത്വത്തിന്റെ തിരിച്ചു വരവിന് ശ്രമം നടക്കുകയാണെന്നും വടയമ്പാടി, അശാന്തനോടുള്ള അനാദരവ് എന്നിവ വേര്‍തിരിച്ച് കാണരുതെന്നും സച്ചിതാനന്ദന്‍ കോഴിക്കോട്ട് പറഞ്ഞു.

ബലപ്രയോഗത്തിലൂടെ നാവടക്കാമെന്ന ചിന്ത മൗഢ്യം

തൃശൂര്‍: കുരീപ്പുഴ ശ്രീകുമാറിന് നേരെ നടത്ത് അക്രമണത്തില്‍ കേരള സാഹിത്യ അക്കാദമി പ്രതിഷേധം രേഖപ്പെടുത്തി.

ജാതി വിവേചനത്തെ കുറിച്ച് സംസാരിക്കുന്നവരെ ബലപ്രയോഗത്തിലൂടെ നാവടക്കാമെന്ന ചിന്ത മൗഢ്യമാണെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍ പറഞ്ഞു.

പ്രതിരോധത്തിന്റെ ഭാഷ സംസാരിക്കുന്ന എഴുത്തുകാരെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here