ഗര്‍ഭിണിക്ക് സീറ്റ് നല്‍കുന്നതില്‍ തര്‍ക്കം; കണ്ണൂരില്‍ ഗൃഹനാഥനെ ഓടുന്ന ബസില്‍ നിന്നും തള്ളിയിട്ടു; ബോധം നഷ്ടപ്പെട്ട് ഗൃഹനാഥന്‍ ആശുപത്രിയില്‍

കണ്ണൂരില്‍ ഗര്‍ഭിണിയ്ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാനാവശ്യപ്പെട്ട ഗ്യഹനാഥനെ ബസില്‍ നിന്നും തള്ളിയിട്ടതായി റിപ്പോര്‍ട്ട്. കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെയാണ് (50) ബസില്‍ നിന്നും തള്ളിയിട്ടത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെയാണ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആളുകള്‍ നോക്കി നില്‍ക്കവെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ബസില്‍ കയറിയ ഗര്‍ഭിണിയ്ക്ക് ഇരിക്കാനായി സീറ്റ് ഒഴിഞ്ഞു നല്‍കണമെന്ന് രാജന്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

സീറ്റില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ ഇതിന് തയ്യാറാകാതിരിക്കുകയും രാജനെ ബസ്സിലുണ്ടായിരുന്ന ചില ചെറുപ്പക്കാര്‍ ചോദ്യം ചെയ്തതുമാണ് പിന്നീട് നടന്നത്.

രാജന്‍ ഭാര്യ സവിത എന്നിവരാണ് ബസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ ബസ്സില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവെ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. റോഡില്‍ വീണ ഇയാള്‍ക്ക് തലക്ക് പരുക്കേല്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here