പത്തനാപുരം: അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ ബലമായി പിടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി . ഇന്നലെ രാവിലെ 11 മണിയോടെ പുന്നല ചാച്ചിപുന്നയിലാണ് സംഭവം.
ചെമ്പ്രാമൺ രമേഷ് ഭവനില്‍ രമേശ് – രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവ് രമ്യയുടെ ഒക്കത്ത് നിന്നും പിടിച്ച് പറിച്ച് കൊണ്ട് ഓടിയത് . രമ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കുടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടിരുന്നു.
ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് ചോറുമായി വരുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സഥലത്ത് വച്ചാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയത് .തുടര്‍ന്ന് കടന്നു കളഞ്ഞ പ്രതി പാറശാല സ്വദേശി ദാസ് (65)നെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു.
സംഭവം നടന്നതിന് സമീപത്തായി അംഗൻവാടിയും പ്രവൃത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായും നാട്ടുകാർ പറയുന്നു.
ഇയാൾക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരുന്നു.കഴിഞ്ഞ ദിവസം പിറവന്തൂര്‍ അലിമുക്കിൽ നിന്ന് കുട്ടികളെ കടത്തുന്ന സംഘമെന്ന് സംശയിക്കുന്ന മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here