ഐ ലീഗില്‍ വമ്പന്‍ അട്ടിമറികളുമായി കാല്‍പന്ത് പ്രേമികളെ ഞെട്ടിക്കുകയാണ് കേരള ഗോകുലം എഫ് സി. കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ബഗാനെ വീഴ്ത്തിയ ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെ തറപറ്റിച്ചു.
കരുത്തരായ ഇൗസ്റ്റ് ബംഗാളിനെ 2-1ന് തകർത്താണ് ഗോകുലം തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഗോകുലത്തിന്‍റെ കുതിപ്പ്.
പെനാൽട്ടിയിലൂടെ ആദ്യം ഗോളടിച്ചത് ബംഗാളായിരുന്നു. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ഗോകുലം എഫ്സിക്ക് വേണ്ടി കിവി ഷിമോമി 49ാം മിനിറ്റിൽ വലകുലുക്കി.
86ാം മിനിറ്റിൽ സലാം സിംഗന്റെ സെൽഫ് ഗോള്‍ ഗോകുലത്തിന് അട്ടിമറി വിജയം സമ്മാനിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ മുഹമ്മദ് ഇർഷാദ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പേരുമായാണ് ഗോകുലം കളിച്ചത്.
ലീഗിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here