നീരവ് മോദിക്ക് പിന്നാലെ വിക്രം കോത്താരിയും രാജ്യം വിട്ടു; വിക്രം വിവിധ ബാങ്കുകളില്‍ നിന്ന് വെട്ടിച്ചത് 5,000 കോടി രൂപ

ദില്ലി: കോടികള്‍ തട്ടി രാജ്യംവിട്ട നീരവ് മോദിക്ക് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പ് കൂടി.

റോട്ടോമാക് പെന്‍ ഉടമയായ വിക്രം കോത്താരി വിവിധ ബാങ്കുകളില്‍ നിന്നും 800 കോടി രൂപയിലധികം തട്ടിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്നാണ് വിക്രം പണം തട്ടിയെടുത്തത്.

ഈ ബാങ്കുകളില്‍ നിന്ന് വായ്പ ഇനത്തില്‍ വന്‍ തുകയാണ് വിക്രം കോത്താരി വാങ്ങിയത്. എന്നാല്‍ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലിശ സഹിതം 5,000 കോടി രൂപയാണ് ഇയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.

അതേസമയം, പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് റോട്ടോമാക് ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിക്രം കോത്താരി രാജ്യം വിട്ടെന്നും സൂചനയുണ്ട്.

പ്രമുഖ വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 11,360 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് വിക്രമിന്റെ തട്ടിപ്പും പുറത്ത് വന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് നീരവ് മോദി നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News