ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്തത്തില്‍ മദ്യത്തിന്‍റെ അംശം;ദുബായ് പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി; മൃതദേഹം വിട്ടുകിട്ടാന്‍ വൈകും

ദുബായ്: നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല.  മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ നടപടികളുടെ ഭാഗമായാണിത്.

ദുരൂഹതകള്‍ അവസാനിക്കാത്തത് മൃതദേഹം വിട്ടു കിട്ടുന്നതിനേയും ബാധിക്കുന്നുണ്ട്. ഇത് വൈകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും ദുബായില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും ബോധരഹിതയായി ബാത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്‍റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുളിമുറിയില്‍ വീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ, മരണം ഹൃദയാഘാതത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദുബായില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News