ആ സമയം ശ്രീദേവിക്ക് ജീവനുണ്ടായിരുന്നു; മൃതദേഹം ആദ്യം കണ്ടത് ബോണിയല്ല; നിര്‍ണായകമായി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി

ഒരു സിനിമാക്കഥ പോലെ ചുരുളുകള്‍ അഴിയുകയാണ് ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാര്‍ത്തകള്‍. നിരവധി അഭ്യൂഹങ്ങളും ദുരൂഹതകളുമാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രചരിക്കുന്നത്.

ഹൃദയാഘാതം മൂലമാണ് നടി മരണപ്പെട്ടതെന്ന ബോണി കപൂറിന്റെ ആദ്യ മൊഴിയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗം പുറത്തു വിട്ടത്.

ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണെന്ന നിഗമനത്തിലെത്തിയതോടെയാണ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന് നേരെ സംശയമുന നീളുന്ന നിലയിലേക്കും കാര്യങ്ങള്‍ പോയത്. ഭാര്യയുടെ മൃതദേഹം ബാത്ത് ടബ്ബില്‍ കിടക്കുന്നത് കണ്ടുവെന്ന ബോണിയുടെ മൊഴിയാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടതും.

ഇപ്പോള്‍ ബോണിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ശ്രീദേവി മരിച്ച് കിടന്ന ഹോട്ടലിലെ ജീവനക്കാരന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിഞ്ഞിരിക്കുന്നത്. ഒരു വിദേശ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതും ബോണിയുടെ മൊഴി കളവാണെന്ന് വാദിക്കുന്നതും.

ശ്രീദേവി മരിച്ച് കിടന്ന ഹോട്ടലിലെ ജീവനക്കാരനെ ഉദ്ധരിച്ച് കൊണ്ടാണ് പത്രത്തിന്റെ വാര്‍ത്ത. ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാരനാണ് നടിയെ ബാത്ത്‌റൂമിന്റെ തറയില്‍ അബോധവസ്ഥയില്‍ കിടക്കുന്ന അവസ്ഥയില്‍ കണ്ടതെന്നും പത്രം പറയുന്നു.

ഈ സമയം അവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഒന്നൊഴിയാതെ തുടരുന്ന സാഹചര്യത്തില്‍ ദുബായ് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണിപ്പോള്‍. ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് ശ്രീദേവി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചതെന്നാണ്.

ഗള്‍ഫ് രാജ്യത്തെ കര്‍ശന നിയമത്തെ ഭയന്നാകാം ബോണി കപൂര്‍ ആദ്യം യാഥാര്‍ഥ്യം മറച്ചു വച്ചതെന്നാണ് മുംബൈയിലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ രഹസ്യമായി പങ്കു വയ്ക്കുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളില്‍ ആശങ്കാകുലരാണ് മുംബൈയിലെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here