‘കെ സുധാകരന്റെ കൂടെ കൂടി ജീവനും ജീവിതവും നഷ്ടപ്പെട്ടത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത്; ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടതും സുധാകരന്‍; ഇതൊന്നും കണ്ണൂരിലെ ജനത മറക്കില്ല’; പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച് പി.ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഉപവാസ സമരപന്തല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സന്ദര്‍ശിച്ചു.

”കണ്ണൂരില്‍ അക്രമരാഷ്ട്രീയം തുടങ്ങിവെച്ച നേതാവാണ് കെ സുധാകരന്‍. ഇദ്ദേഹത്തിന്റെ കൂടെ കൂടി ജീവനും ജീവിതവും നഷ്ടപ്പെട്ട കോണ്ഗ്രസ്സ് പ്രവര്‍ത്തകരുടെ എണ്ണം നിരവധിയാണ്.”-പി.ജയരാജന്‍ പറയുന്നു.

”കോണ്ഗ്രസ്സ് പ്രവര്‍ത്തകനായ പുഷ്പരാജിന്റെ കാല് തല്ലിയൊടിച്ചത് സുധാകരന്‍ അയച്ച ഗുണ്ടാ സംഘം ആയിരുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. കണ്ണൂരില്‍ ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടത് ഈ നേതാവാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ തുറന്നു പറഞ്ഞത് നാമെല്ലാം കേട്ടതാണ്.”

”കോണ്‍ഗ്രസ് ജാഥയില്‍ നിന്ന് സുധാകരന്‍ നേരിട്ട് ആഹ്വാനം ചെയ്ത കൊലപാതകമായിരുന്നു മട്ടന്നൂര്‍ പുലിയങ്ങോട് നാല്‍പ്പാടി വാസുവിന്റേതെന്നത് ഈ നാട് മറന്നിട്ടില്ല. ആ കേസിലെ എഫ്.ഐ.ആറില്‍ സുധാകരന്‍ ഒന്നാം പ്രതിയാണെന്ന് ഏവര്‍ക്കും അറിയാം.”

”സുധാകരന്‍ നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സംഘമാണ് കണ്ണൂര്‍ നഗരത്തില്‍ സേവറി ഹോട്ടലില്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന നാണുവിനെ കൊലപ്പെടുത്തിയതെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.സ:ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് തോക്കും നല്‍കി അയച്ചതും ഈ മാന്യന്‍ തന്നെ.”

”ഒരു ദശവര്‍ഷക്കാലത്തോളം ജില്ലയിലെ നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളാണ് കെ. സുധാകരന്‍.
ഇതൊന്നും കണ്ണൂരിലെ ജനത മറക്കില്ല.”-പി.ജയരാജന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News