അങ്കണവാടി ടീച്ചറെ പരസ്യമായി കൈയ്യേറ്റം ചെയ്ത് ആര്‍എസ്എസ്; പിഞ്ചുകുഞ്ഞുങ്ങളേയും വെറുതെവിട്ടില്ല

കൊല്ലത്ത് അങ്കണവാടിക്കുള്ളില്‍ കയറി ടീച്ചറെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കയ്യേറ്റത്തെ തുടര്‍ന്ന് ടീച്ചര്‍ കുഴഞ്ഞ് വീണു. കൊല്ലം കിളികൊല്ലൂര്‍ പറങ്കിമാവിള അങ്കണവാടി ടീച്ചര്‍ സുധര്‍മ്മയെ (59) ആണ് കുഴഞ്ഞുവീണ് കൊല്ലം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മറ്റൊരു അങ്കണവാടിയുടെ പരിധിയിലെ ഒരു ഗര്‍ഭിണിക്ക് പോഷകാഹാരം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആര്‍.എസ്സ്.എസ്സ്-ബിജെപി പ്രവര്‍ത്തകര്‍ പട്ടികജാതിയില്‍പ്പെട്ട ടീച്ചര്‍ സുധര്‍മ്മയെ കയ്യേറ്റം ചെയ്തത്. രാവിലെ അങ്കണവാടിയില്‍ കയറാന്‍ തുടങ്ങിയ ടീച്ചറെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ തടയുകയും തള്ളിതാഴെ ഇടുകയും അസഭ്യം പറയുകയും ചെയ്തു.

തന്നെ ജാതി പറഞ്ഞും ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകര്‍ ആക്ഷേപിച്ചുവെന്ന് സുധര്‍മ്മ പറഞ്ഞു. കഴിഞ്ഞദിവസം മറ്റൊരു അങ്കണവാടിയുടെ പരിധിയിലുള്ള യുവതിക്ക് ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാരം നല്‍കിയില്ലെന്ന് പറഞ്ഞ് ഒരുസംഘം ബിജെപിക്കാര്‍ അങ്കണവാടി കമ്മിറ്റിയിലെത്തി ബഹളംവച്ചിരുന്നു.

പ്രശ്‌നത്തില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥരും ഇടപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ ടീച്ചര്‍ അങ്കണവാടിയില്‍ എത്തരുതെന്നും സ്ഥലം മാറി പോകണമെന്നും ബിജെപിക്കാര്‍ ആക്രോശിച്ചു. ഇതിന്റെ ഭാഗമായാണ് രാവിലെ ബിജെപി, ആര്‍എസ്എസ് സംഘം അങ്കണവാടിയിലെത്തി ടീച്ചറെ പിടിച്ചുതള്ളുകയും തുടര്‍ന്ന് ജാതിപ്പേരു വിളിച്ച് കൈയേറ്റത്തിന് തയാറാവുകയും ചെയ്തത്.

കുട്ടികളെ ആട്ടിപ്പായിക്കുകയും അക്രമത്തിന് മുതിരുകയും ചെയ്തതോടെ ടീച്ചര്‍ അങ്കണവാടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News