തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അടിച്ചുക്കൊന്ന സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് വനം വിജിലന്‍സ് റിപ്പോര്‍ട്ട്.
വകുപ്പിനെതിരെ ഉയര്‍ന്ന മൂന്ന് ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് ചുമതലയുളള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അനിരുദ്കുമാര് ധരണി, റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിനു കൈമാറി.
മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 3 ആരോപണങ്ങളാണ് വനം വകുപ്പിന് എതിരെ ഉയര്‍ന്നത്.
പുറത്തുനിന്നും എത്തിയവര്‍ക്ക് ഗുഹ കാണിച്ചുകൊടുത്തത് വനം വകുപ്പ് ഡ്രൈവറാണെന്നതാണ് ഇതില്‍ ആദ്യത്തേത്. ജനക്കൂട്ടം മധുവിനെ മുക്കാലിയിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോള്‍, വനംവകുപ്പ് വാഹനം അകമ്പടി പോയി എന്നും.
മുക്കാലിയില്‍ ജനക്കൂട്ടം യുവാവിനെ വിചാരണ നടത്തി മര്‍ദ്ദിക്കുമ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍ കാഴ്ചക്കാരായെന്നുമായിരുന്നു ആരോപണങ്ങള്‍.
എന്നാല്‍ ഇവ മൂന്നും അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരയ്ക്കാര്‍ എന്ന ആളാണ് ഗുഹ കാട്ടിക്കൊടുത്തത്. വനാതിര്‍ത്തിയില്‍ തേക്കു മുറിക്കുന്നത് കരാറെടുത്ത വ്യക്തിയുടെ ഡ്രൈവറാണിയാള്‍. പൊലീസ് അറസ്റ്റു ചെയ്ത മരയ്ക്കാര്‍ കുറ്റം സമ്മാതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ജനക്കൂട്ടം മധുവുമായി കടന്നുപോയി 5 മിനിറ്റുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ ഫോറസ്റ്ററി വാഹനം ചെക്ക് പോസ്റ്റില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്, സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും വനം വകുപ്പ് പറയുന്നു.
ഒരുകൂട്ടം ആളുകള്‍ മുക്കാലിയിലേക്ക് പോകുന്നു എന്നതിനപ്പുറം, കളളനെന്ന് മുദ്രകുത്തി ഒരാളെ കൊണ്ടുപോകുന്നതായി തോന്നുന്ന ഒന്നും ജീവനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടിലുളളത്.
വിജിലന്‍സ് ചുമതലയുളള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അനിരുദ്കുമാര് ധരണി, റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിനു കൈമാറി.
റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ സര്‍ക്കരിന് കൈമാറും. നിയമസഭയിലുള്‍പ്പടെ പ്രതിപക്ഷം മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പുദ്യോഗസ്ഥരുടെ പങ്ക് ഉയര്‍ത്തി കാട്ടി പ്രതിഷേധമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന് പങ്കില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here