തിരുവനന്തപുരം: സ്‌ത്രീകളുടെ ഉൽസവമെന്നു കരുതുന്ന ആറ്റുകാൽ പൊങ്കാലക്ക് തിരി തെളിഞ്ഞു. തലസ്ഥാനത്തെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ നിരന്നുകഴിഞ്ഞിരിക്കുകയാണ്. പത്തേകാലിനാണ് പണ്ടാരയടുപ്പിൽ തീപകര്‍ന്നത്.
രാവിലെ 9.45ന് പുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പത്തേകാലോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറി. 10.5ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരികനിനതി ചെണ്ടമേളത്തോടുകൂടിയാണ്. തുടര്‍ന്ന് ഭക്തരുടെ അടുപ്പുകളിലേക്ക് അഗ്നി കൈമാറി.
രണ്ടരയ്‍ക്കാണ് നൈവേദ്യം. രാത്രി 7.15ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത് നടക്കും. തുടര്‍ന്ന് ശനിയാഴ്‍ച പുലര്‍ച്ചെ ആറ്റുകാലിൽനിന്ന് മണക്കാട് ശാസ്‍താ ക്ഷേത്രത്തിലേക്ക് ഉൽസവ എഴുന്നള്ളത്ത് നടക്കും. ഒമ്പതിന് കാപ്പഴിച്ച് കുടിയളക്കിയ ശേഷമുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here