തെറ്റ് പറ്റിയെന്നും മനപൂർവ്വം ചെയ്തതല്ലെന്നും മലയാറ്റൂരിലെ വൈദികൻ കൊലക്കേസിലെ പ്രതി ജോണി . ഒരു തെറ്റും ചെയ്യാത്ത തന്നെ സസ്പെന്റ് ചെയ്തതിലുള്ള മനോവിഷമമാണ് കൃത്യത്തിന് കാരണമെന്ന് ജോണി തൊഴുകൈയ്യോടെ പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിന് മുമ്പായി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചോപ്പാഴായിരുന്നു ഈ കുമ്പസാരം. താൻ ആസൂത്രിതമായി ചെയ്തതല്ല . പെട്ടെന്നുണ്ടായ വികാരത്തിൽ നിയന്ത്രണം വിട്ട് പോയതാണ്.
നാൽപത് വർഷങ്ങളായി താൻ ചെയ്തു വന്നിരുന്ന ജോലിയിൽ നിന്നാണ് അകാരണയായി പിരിച്ചുവിട്ടത് . ഇതിൽ മനംനൊന്താണ് പെട്ടെന്നുള്ള വികാരത്തിൽ ഇത്തരമൊരു പാതകം ചെയ്തതെന്നും ജോണി പറയുന്നു . കൃത്യം നടത്തിയ വിധവും തുടർന്ന് ഒളിവിൽ പോയതും ഒരു രാത്രി വനത്തിനുള്ളിൽ കഴിച്ചുകൂട്ടിയതുമൊക്കെ ജോണി പോലീസിനോട് വിശദീകരിച്ചു .
കനത്ത സുരക്ഷയിലാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയിലും തുടർന്ന് കോടതിയിലും പ്രതിയെ ഹാജരാക്കിയത് പ്രതിയെ കോടതി ഈ മാസം 16 വരെ റിമൻറ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here