ഉത്സവപറമ്പില്‍ നിന്നും മടങ്ങിയെത്താന്‍ വൈകി; ഒമ്പതാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയശേഷം കണ്ണില്‍ മുളക്പൊടി വിതറി

എറണാകുളം ചളിക്കവട്ടത്ത് ഒമ്പതാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. അതി ക്രൂരമായ മര്‍ദ്ദനമാണ് പതിനാലുകാരന് ഏല്‍ക്കേണ്ടി വന്നത്. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷം കണ്ണില്‍ മുളക് പൊടി വിതറി വാതിലടച്ചാണ് പ്രദീപ് കുട്ടിയെ മര്‍ദ്ദിച്ചത്.

സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്ന പമ്പാണ് കുട്ടിയെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചത്. അയല്‍വാസികളുമായി ഈ കുടുംബത്തിന് അടുത്ത ബന്ധം ഇല്ലാതിരുന്നതിനാല്‍ ആരും ഈ സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയെത്താന്‍ അല്‍പം താമസിച്ചതിനാണ് പ്രദീപ് കുട്ടിയെ തല്ലിച്ചതച്ചത്.

അടികൊണ്ട് അവശനായ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പും ഇത്തരത്തില്‍ രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പ്രദീപ് കുട്ടിയെ പൊള്ളുന്ന വെയിലില്‍ ടെറസ്സില്‍ ഇരുത്തുമായിരുന്നു. മുന്‍പൊരിക്കല്‍ പ്രദീപിന്റെ മര്‍ദ്ദനം സഹിക്കാതെ കുട്ടി വീട് വിട്ടു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയ പോലീസ് പ്രദീപിനെ വിളിച്ച് താക്കീത് ചെയതിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News