ഐഎൻഎക്സ് മീഡിയ കേസില്‍ കാർത്തി ചിദംബരത്തെ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി സിബിഐ മുംബൈയില്‍ എത്തിച്ചു.
നേരത്തേ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ കോടതി അഞ്ച് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. മാര്‍ച്ച് ആറിന് കാര്‍ത്തിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
വിദേശ നിക്ഷേപം സ്വീകരിക്കാനായി ഐഎൻഎക്സ് മീഡിയ ടെലിവിഷന്‍ കമ്ബനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന് 3.5 കോടി രൂപാ കോഴ വാങ്ങിയെന്നാണ് കേസ്.
കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്കര രാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here