മദ്യപിച്ച് ബഹളം വെക്കുന്നവര്‍ ഇനി ജില്ലക്ക് പുറത്ത്

മധ്യപ്രദേശില്‍ മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരും. കൂടാതെ സ്കൂള്‍ കോളേജ് പ്രദേശങ്ങള്‍ മധ്യനിരോധിത മേഖലയാക്കാനും തീരുമാനം.

ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന അബ്കാരി നയമനുസരിച്ച് പുണ്യനദികള്‍, സ്കൂളുകള്‍, കോളേജുകള്‍, ആരാധാനാലയങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍, എന്നിവയുടെ 50 മീറ്ററിനുള്ളില്‍ വരുന്ന പ്രദേശങ്ങള്‍ മധ്യനിരോധിത മേഖലയായി വ്യവസ്ഥ ചെയ്യുന്നു.

ഇതോടെ നര്‍മ്മദ, തപ്തി നദീതീരങ്ങളിലെ മദ്യശാലകള്‍ അടച്ചിടേണ്ടി വരും. മദ്യപിക്കുന്നവര്‍ ആവര്‍ത്തിച്ചു കുറ്റം ചെയ്താല്‍ അവരെ 6 മാസത്തേക്ക് ജില്ലയില്‍ നിന്ന് പുറത്താക്കാനും പുതിയ അബ്കാരി നയത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ജനങ്ങളില്‍ മദ്യാസക്തി കുറക്കുക, വ്യാജമദ്യത്തിന്‍റെ ഉത്പാദനവും വിതരണവും തടയുക,മദ്യപാനത്തിനെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയവയും സമിതിയുടെ ചുമതലകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News