സോളാർ കേസിൽ പ്രത്യേക അന്വേഷണ സംഘം സരിത എസ് നായരുടെ മൊഴി എടുത്തു.സരിത മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.മൊഴി പൂർണമായും രേഖപ്പെടുത്തിയ ശേഷം സരിതയെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കി രഹസ്യമൊഴി രേഖപെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.എന്നാൽ മൊഴിനൽകി പുറത്തേക്ക് വന്ന സരിത മാധ്യമങ്ങളോട് പ്രതികരിക്കാൽ തയ്യാറായില്ല.
ഇന്നലെ രാവിലെ 10.30മുതൽ ആരംഭിച്ച മൊഴിയെടുപ്പ് നടപടിക്രമങ്ങൾ 8 മണിക്കൂർ നീണ്ട് െെവകുന്നേരം 6.15ഒാടെയാണ് അവസാനിച്ചത് .അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി രാജീവിന്‍റെ നേതൃത്വത്തിൽ നാല് ഡി െെവ എസ് പിമാർ നേരിട്ടാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളെകുറിച്ചാണ് ഇന്നത്തെ മൊഴിയെടുപ്പിൽ കൂടുതലായി ചോദിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെടുത്തുന്നതിനിടയാക്കിയ സാഹചര്യവും കാരണങ്ങളും അന്വേഷണസംഘം വിശദമായി ചോദിച്ചറിഞ്ഞു.
എന്നാൽ മുമ്പ് സോളാർ അന്വേഷണകമ്മീഷന് മുമ്പിൽ പറഞ്ഞ കാര്യംതന്നെയാണ് സരിത ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലും വെളുപ്പെടുത്തിയത്.സരിതയുടെ മൊഴിയിൽ ഏതെങ്കിലും തരത്തിലുള്ള െവരുദ്ധ്യം ഉണ്ടോ എന്ന് സംഘം പരിശോധിക്കും.
മൊഴി പൂർണമായും രേഖപ്പെടുത്തിയ ശേഷം സരിതയെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കി രഹസ്യമൊഴി രേഖപെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.ഇത്തരത്തിൽ മൊഴിയെടുപ്പ് നടപടിക്രമങ്ങൾ ഒരാഴ്ചയിൽ ഏറെ നീളുമെന്നാണ് ലഭ്യമാകുന്ന സൂചന.കൂടാതെ സരിതയോട് തലസ്ഥാനനഗരം വിട്ടുപോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന സരിത മാധ്യമങ്ങളോടും പ്രതികരിക്കാൽ തയ്യാറായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here