അട്ടപ്പാടിയിൽ ആദിവാസി യുവാവ് പനി ബാധിച്ച് മരിച്ചു. പുതൂർ തച്ചംപടി ആദിവാസി ഊരിലെ മസണന്റെ മകൻ മണി (19) ആണ് മരിച്ചത്.
കോഴിക്കോട് ഫിസിക്കൽ എജ്യുകേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയാണ് മണി. മാർച്ച് 3ന് പനിയെ തുടർന്ന് മണിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടുകാരെത്തി അട്ടപ്പാടിയിലേക്ക് കൊണ്ടുപോയെങ്കിലും തുടർ ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം.
രോഗം മാറാൻ കുടുംബം പൂജയും വഴിപാടും നടത്തുകയായിരുന്നു. നാട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് ആനക്കട്ടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും കിടത്തി ചികിത്സിക്കാതെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം രാത്രി രോഗം കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here