ഇന്ത്യന്‍ ക്രിക്കറ്റിന് ഇതിഹാസ നേട്ടം സമ്മാനിച്ചിട്ടുള്ള നായകന്‍ മഹീന്ദ്ര സിംഗ് ധോണിയെ അപമാനിച്ച് ബിസിസിഐ. താരത്തെ ബി.സി.സി.എെയുടെ വാർഷിക കോൺട്രാക്ട് ഗ്രേഡിങ്ങിൽ തരം താഴ്ത്തി.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയർന്ന ഗ്രേഡായ എ പ്ലസ് കാറ്റഗറിയിൽ നിന്നും ധോണിയെ എ കാറ്റഗറിയിലേക്കാണ് തരംതാഴ്ത്തിയത്. രവിചന്ദ്ര അശ്വിനെയും തരംതാഴ്ത്തിയിട്ടുണ്ട്.
ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ, ബുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവരാണ് എപ്ലസ് കാറ്റഗറിയിലുള്ളത്. വർഷത്തിൽ ഏഴ് കോടി രൂപയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുക.
ധോനി, അശ്വിൻ, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിൻക്യ രഹാന, വൃദ്ധിമാൻ സാഹ എന്നിവരടങ്ങുന്നതാണ് എ ഗ്രേഡ്. ഇവര്‍ക്ക് അഞ്ച് കോടിയാണ് വാർഷിക വേതനം.
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഒരു ഗ്രേഡിലും ഇടം പിടിച്ചില്ല. പീഡിപ്പിക്കുന്നെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയാണ് ഷമിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തലുകള്‍. ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, കെ.എൽ രാഹുൽ, എന്നിവർ ബി ഗ്രേഡിലാണ്. മൂന്ന് കോടിയാണ് ഇവരുടെ വാർഷിക വേതനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here