മൂന്ന് വര്‍ഷം വീട്ടുജോലി ചെയ്തു; മൂന്നര ലക്ഷത്തോളം രൂപ ശമ്പളം നല്‍കിയില്ല; പകരം ക്രൂര പീഡനം; അനാഥ പെണ്‍കുട്ടിയോട് വീട്ടുടമസ്ഥന്‍ ചെയ്തത് ഞെട്ടിപ്പിക്കുന്നത്

വേലക്കാരിയെ ബലാത്സംഗം ചെയ്ത വീട്ടുടമസ്ഥൻ പോലീസ് പിടിയിൽ. എറണാകുളം കലൂരിലാണ് വീട്ടുടമ വീട്ടുജോലിക്കെത്തിയ അനാഥ പെൺകുട്ടിയെ പീഡിപ്പിച്ചത്. വട്ടക്കാട് റോഡിൽ പ്രകാശ് ഭവനിൽ അജി പ്രകാശി നെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിലെ അനാഥാലയത്തിൽ വളർന്ന പെൺകുട്ടി ജോലി തേടിയാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി അജിയുടെ വീട്ടിൽ ജോലി ചെയ്ത് വരുകയായിരുന്നു പെൺകുട്ടി .

ഇക്കാലമത്രയും ജോലി ചെയ്ത വകയിൽ 3. 5 ലക്ഷം രൂപയോളം ശമ്പളവും നൽകാനുള്ളതായി പെൺകുട്ടി പറഞ്ഞു, ഇതിനു പുറമെ ശാരീരികമായ ഉപദ്രവവും ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു .

കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്നു പെൺകുട്ടി ഒരു കോൺവെന്റിൽ അഭയം തേടി. അവിടത്തെ കന്യാസ്ത്രീയുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം സ്റ്റേഷനിൽ എത്തി പരാതി നല്‍കുകയായിരുന്നു. മുൻപ് ഈ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചതായാണ് ചോദ്യം ചെയ്തതിൽ വ്യക്തമായത് .

ഇയാളുടെ ലാപ്ടോപ് പരിശോധിച്ചതിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട് . ഇയാളെ ചോദ്യം ചെയ്ത ശേഷം പീഡനത്തിനിരയായ മറ്റ് പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here