കല്ലുകൊണ്ടു തലയ്ക്ക് അടിച്ചു; മരിച്ചില്ലെന്നു കണ്ട് വാഹനമിടിപ്പിച്ചു;ഒടുവില്‍ കലിയടങ്ങാതെ കാറോടുകൂടികത്തിച്ചു;വിധികേട്ട് കാമുകന്റേയും ഭാര്യയുടേയും പ്രതികരണം ഇങ്ങനെ

കാമുകിയുടെ ഭര്‍ത്താവിനെ അതിക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മരിച്ചില്ലെന്ന് ഉറപ്പായപ്പോള്‍ കാറിലിട്ട് കത്തിച്ചു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയ്ക്ക് മുന്നില്‍ നിശബ്ദമായി വിധികേട്ടിരുന്ന ആ മനുഷ്യന്‍ ചെയ്തത ക്രൂരതയെ വിവരിക്കാന്‍ പോലും കഴിയാത്രത്ത വലുത്.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ കോംറോസ് ദ്വീപില്‍ നിന്നുള്ളവരാണ്. കാമുകനൊപ്പം കാമുകിയും ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായ് കോടതിയാണ് കാമുകന് വധശിക്ഷയും കൊല്ലപെട്ടയാളുടെ ഭാര്യയ്ക്ക് 15 വര്‍ഷം തടവും വിധിച്ചത്.

അന്ന് സംഭവിച്ചത് ഇതാണ്:

കൊല്ലപ്പെട്ട വ്യക്തിയും കാമുകനും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നു. സുഹൃത്തിന്റെ ഭാര്യയും കാമുകനും തമ്മില്‍ നേരത്തെ ബന്ധങ്ങളുണ്ടായിരുന്നു. ഈ വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കാമുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം രാത്രി വീട്ടില്‍ നിന്നും സുഹൃത്തിനെ കാറില്‍ കയറ്റുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തു.

തുടര്‍ന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു.

ഒടുവില്‍ കലി അടക്കാന്‍ കഴിയാതെ മൃതദേഹം ഉള്‍പ്പെട്ട കാര്‍ ഒഴിഞ്ഞ പ്രദേശത്ത് പോയി പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് പ്രധാന സാക്ഷി. യുവാവിനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും പ്രതിയുടെ കാമുകിയുമായ സ്ത്രീയാണെന്നും പ്രതി മൊഴി നല്‍കി. ഇതോടെ കാമുകിയും അറസ്റ്റിലായി. ഒടുവില്‍ സ്വാഗതാര്‍ഹമായ കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News