ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന; അന്തിമ തീരുമാനം പിന്നീട്; പട്ടിക തയ്യാറാക്കിയത് ഗ്രൂപ്പടിസ്ഥാനത്തില്‍; രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പിസി ചാക്കോ

ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും,കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഡി.വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും. അന്തിമ തീരുമാനം എടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപെടുത്തി. എകെ ആന്റണിയുമായി ആലോചിച്ച ശേഷം ഹൈക്കമാന്‍ഡാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

എഐസിസി അംഗങ്ങളെ ഗ്രൂപ്പ് വീതം വെച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പിസി ചാക്കോ അയ്യപ്പസേവാ സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റും ,കെപിസിസി അംഗവുമായ ഡി.വിജയകുമാറിനെ വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ആലോചന ഉയര്‍ന്നിരിക്കുന്നത്. മണ്ഡലത്തിലെ ഹൈന്ദവ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെങ്കില്‍ ഡി.വിജയകുമാറിനെ പോലെയെരാള്‍ വേണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്നു.

എ ഗ്രൂപ്പ് നേതാവായ എം .മുരളിയുടെ പേരാണ് സജീവ പരിഗണയിലുണ്ടായിരുന്നതെങ്കിലും ചെങ്ങന്നൂര്‍ സ്വദേശിയായ വിജയകുമാറിന് നറുക്ക് വീഴുകയായിരുന്നു. വിജയകുമാറിന്റെ മകളും,പ്രസംഗ പരിഭാഷകയുമായ ജ്യോതി വിജയകുമാറും സജീവ പരിഗണയിലുണ്ട് .താന്‍ മല്‍സരത്തിനില്ലെന്ന് എം.മുരളി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാവുന്നത് .എന്നാല്‍ അന്തിമ തീരുമാനം എടുക്കാന്‍ അന്തിമ തീരുമാനം എടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപെടുത്തി.

എകെ ആന്റണിയുമായി ആലോചിച്ച ശേഷം ഹൈക്കമാന്‍ഡാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഗാന്ധിയന്‍ സമരരീതികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന കെ.സുധാകരന്റെ പ്രസ്താവന രാഷ്ടീയകാര്യസമിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തു.

തന്റെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടതാണെന്ന് കെ.സുധാകരന്‍ യോഗത്തെ അറിയിച്ചെങ്കിലും നേതാക്കള്‍ കൂട്ടത്തോടെ കെ.സുധാകരന്റെ പ്രസ്ഥാവനയെ എതിര്‍ത്തു. ഇതില്‍ ക്ഷുഭിതനായ സുധാകരന്‍ യോഗം അവസാനിക്കും മുന്‍പ് ട്രെയിന്‍ വൈകുമെന്ന പേരില്‍ കണ്ണൂരിലേക്ക് മടങ്ങി .

എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് എഐസിസി അംഗങ്ങളെ വീതിച്ചെടുത്തതില്‍ പിസി ചാക്കോ യോഗത്തില്‍ പൊട്ടിത്തെറിച്ചു. താനുമായി ആലോചിക്കാതെ തീരുമാനം എടുക്കുന്നതിനാല്‍ ഇനി താന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് ചാക്കോ നേതൃത്വത്തെ അറിയിച്ചു. താന്‍ എ ഐ സി സി അംഗമാകാന്‍ ഇല്ലെന്ന് വി.എം സുധീരന്‍ യോഗത്തെ അറിയിച്ചതും ഞെട്ടലുളവാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News