മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപലിനും മകൾക്കുമെതിരെ പ്രയോഗിച്ചത് മാരക രാസായുധമാണെന്ന് ബ്രിട്ടന്റെ ഭീകരവിരുദ്ധ വിഭാഗം ഓഫിസർ. ഇത് ഉലഞ്ഞുനിൽക്കുന്ന ബ്രിട്ടൻ റഷ്യ ബന്ധം വഷളാകുമെന്നാണ് വ്യക്തമാക്കുന്നത്.
വിദഗ്ധ പരിശോധനയിലാണു രാസായുധമാണെന്നു തെളിഞ്ഞത്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നിരോധിത രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ സംഭവത്തിൽ പങ്കില്ലെന്നും ബ്രിട്ടന്റെ ആരോപണങ്ങൾ കാടുകേറുന്നുവെന്നുമാണ് റഷ്യയുടെ വിശദീകരണം .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here