‘രാജ്യത്തെ ഒറ്റുന്നതിനേക്കാള്‍ നല്ലത് മരണം’; വാതുവയ്പ്പാരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമി രംഗത്ത്

വാതുവയ്പുകാരുമായി ബന്ധമുണ്ടെന്ന ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി രംഗത്ത്. രാജ്യത്തെ ഒറ്റുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നും, അത് താന്‍ ചെയ്യില്ലെന്നും ഷമി വ്യക്തമാക്കി.

ഹസിന് ഭ്രാന്തായിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നാണ് ഹസ്സിനും കുടുംബം പറഞ്ഞത്, പിന്നീടെന്താണ് സംഭവിച്ചതെന്നറിയില്ല. ആരോപണങ്ങള്‍ ഉന്നയിക്കുകമാത്രം പോരെന്നും അത് തെളിയിക്കണമെന്നും ഷമി വ്യക്തമാക്കി.

നേരത്തെ മുഹമ്മദ് ഷമിയ്ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യയും അഡ്വക്കേറ്റും രംഗത്തെത്തിരുന്നു.വാതുവെയ്പ്പ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും ഷമി വാതുവെപ്പ് സംഘത്തിന്റെ കൂടികണ്ണിയാണെന്നമാണ് ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം.

ഷമി അലിസ്ബ എന്ന പാക്കിസ്താന്‍ യുവതിയുടെ കൈയ്യില്‍ നിന്നും ദുബായില്‍ വെച്ച് പണം വാങ്ങി, അവിടെവെച്ചു നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാമെന്നും ഭാര്യ ഹസിന്‍വ്യക്തമാക്കി.

ഇതിന് ഇംഗ്ലണ്ടില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണ് ഇടനിലക്കാരനായി നിന്നത്. തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും തന്നെ ചതിച്ച ഷമി രാജ്യത്തെയും ചതിക്കുമെന്ന് എനിക്കുറപ്പാണെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കി.ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News