നടിയാക്രമിക്കപ്പെട്ട സംഭവം: പുതിയ ആവശ്യങ്ങളുമായി ദിലീപ് ഹൈക്കോടതിയിലേക്ക്; വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമെന്ന് ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് നടന്‍ ദിലീപ്.ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടിലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഈ രണ്ടു ഹര്‍ജികളും നാളെ പരിഗണിച്ചേക്കും.

നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 14 ന് എറണാകുളം സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

അത് കിട്ടിയ ശേഷം മാത്രമെ വിചാരണ തുടങ്ങാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യം നേരത്തെ അങ്കമാലി കോടതി തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരായ മു‍ഴുവന്‍ തെളിവുകളുടെയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ഇരയെ അപമാനിക്കലാണ് ദിലീപിന്‍റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ദിലീപിന്‍റെ രണ്ടു ഹര്‍ജികളും ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

അതേ സമയം കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകലാണ് ദിലീപിന്‍റെ ഹര്‍ജികള്‍ക്ക് പിന്നിലെ ലക്ഷ്യമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News