തെക്കൻ കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അനന്തനാഗിലെ ഹജൂര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. തുടർന്നുള്ള പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടു.
ശ്രീനഗർ സൗറ സ്വദേശിയായ ഈസ ഫസ്ലി, കോക്കർ നാഗ് സ്വദേശിയായ സയ്യിദ് ഒവൈസ് തിരച്ചറിയാൻ കഴിയാത്ത മറ്റൊരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. എ.കെ 47 നും സ്ഫോടക വസ്തുക്കളും ഉൾപ്പടെ ഭീകരരുടെ പക്കലിൽ നിന്ന് സൈന്യം പിടിച്ചെടുത്തു.
ശ്രീനഗറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ശ്രീനഗറിൽ ഇന്റർനെറ്റ് സൗകര്യവും വിച്ഛേദിച്ചിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here