വയല്‍കിളി പ്രവര്‍ത്തകരെ കൊലപ്പെടുത്തി, അത് സിപിഐഎമ്മിന്റെ തലയില്‍ വെക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന; പിടിയിലായവരുടെ മൊഴി ഞെട്ടിക്കുന്നത്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി പ്രവര്‍ത്തകരെ കൊല്ലാന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തിയിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. കൊലക്കുശേഷം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവക്കാനാണ് ശ്രമം നടന്നതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

തൃച്ഛബരം ക്ഷേത്രോല്‍സവത്തിനിടയില്‍ 4 എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഈ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിടിയിലായ പ്രതികള്‍ വയല്‍കിളി പ്രവര്‍ത്തകരെ തങ്ങള്‍ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന് വെളിപ്പെടുത്തുകയായിരുന്നു.

തൃച്ഛബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് എസ്എഫ് ഐ ക്കാരെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഢാലോചനയ്ക്ക് കൂടി കേസ് എടുക്കണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ക്രിമിനല്‍ സംഘം താവം ബാറില്‍ വെച്ച് അക്രമം നടത്തുകയും തുടര്‍ന്ന് കീഴാറ്റൂര്‍ വയലില്‍ എത്തുകയുമായിരുന്നു.അവിടെയുള്ള ബസ്സ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന രതീഷിനെയും മറ്റൊരാളെയും വക വരുത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അക്രമസംഘം എത്തിയപ്പോള്‍ അവരെ കാണാനാവാതെ നിരാശരായി മടങ്ങുകയായിരുന്നു എന്നാണ് മൊഴി.

ലക്ഷ്യമിട്ട രതീഷ് കീഴറ്റൂര്‍ വയല്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണ്.കീഴാറ്റൂര്‍ വയലില്‍ കൊലപാതകം നടത്തി തളിപ്പറമ്പ് ഉള്‍പ്പെടെ മറ്റു മേഖലകളില്‍ കലാപമായിരുന്നു ആര്‍എസ്എസ്സ് പദ്ധതി. അതിന്റെ ഭാഗമായി നടത്തിയ നാടകമായിരുന്നു താവത്ത് നടന്നത് .

ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രികരിച്ചുകൊണ്ട് കലാപ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ്സ് നേതാക്കള്‍ക്കെതിരെയും കേസെടുക്കണം.

ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബൈപ്പാസ് വിരുദ്ധ സമരത്തില്‍ നിന്ന് അവശേഷിച്ചവര്‍ കൂടി പിന്‍മാറണമെന്നും പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News