ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്നതില്‍ 60 ശതമാനവും വ്യാജന്മാരെന്ന് റിപ്പോർട്ട്. ട്വിറ്റർ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ഏറ്റവുമധികം വ്യാജന്മാർ ട്വിറ്ററിൽ പിന്തുടരുന്ന വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് മോദിയുടേതാണ്.
ഏറ്റവും പുതിയ ട്വിറ്റർ ഓഡിറ്റ് റിപ്പോര്‍ട്ട് കണക്കുകള്‍ പ്രകാരം മോദിയെ ട്വിറ്ററില്‍ നാലു കോടിപേര്‍ പിന്തുടരുന്നു. അതില്‍ അറുപത് ശതമാനവും വ്യാജന്മാരാണെന്നാണ് പുതിയ കണക്ക്.
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററിൽ പിന്തുടരുന്ന 4.79 കോടി പേരിൽ 1.8 കോടിയും (38 ശതമാനം) വ്യാജന്മാരാണ്. നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്.
മാര്‍പ്പാപ്പയുടെ ഫോളോവേഴ്‌സിൽ 59 ശതമാനവും വ്യാജ അക്കൗണ്ടുകളാണ്. മെക്‌സിക്കന്‍ പ്രസിഡന്റ് പെനാലിറ്റോക്കും പിന്തുടര്‍ച്ചക്കാരിൽ 47 ശതമാനം വ്യാജന്മാരായുണ്ട്. കോടിക്കണക്കിന് വ്യാജന്മാരെ പുറത്താക്കിയിട്ടും 5 കോടിയിലധികം വ്യാജ അക്കൗണ്ടുകള്‍ ഇപ്പോഴും ട്വിറ്ററില്‍ ഉണ്ടെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
5000 അക്കൗണ്ടുകളുടെ വിവരങ്ങൾ എടുത്ത ശേഷം അവയുടെ ട്വിറ്റർ ഉപയോഗം വിലയിരുത്തി സ്‌കോർ നൽകിയാണ് ട്വിറ്റർ ഓഡിറ്റ് വ്യാജന്മാരെ കണ്ടെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here