ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടിയാണ് ഇന്ത്യ വിജയത്തിലേക്ക കുതിച്ചത്. ലങ്ക ഉയര്‍ത്തിയ 153 എന്ന വിജയ ലക്ഷ്യം 9 പന്തുകള്‍ ശേഷിയ്‌ക്കെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ മറികടക്കുകയായിരുന്നു.
മനീഷ് പാണ്ഡെ-ദിനേഷ് കാര്‍ത്തിക് സഖ്യമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മഴമൂലം ഏറെ നേരം തടസ്സപ്പെട്ട് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മനീഷ് പാണ്ഡെ 42 റണ്‍സോടെയും ദിനേഷ് കാര്‍ത്തിക് 39 റണ്‍സോടെയും പുറത്താകാതെ നിന്നു.
മികച്ച രീതിയില്‍ പന്തെറിഞ്ഞ താക്കൂര്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. വാഷിംങ്ടണ്‍ സുന്ദര്‍ രണ്ടും ഉനത്കട്ട്, ചഹാല്‍, ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതെടുത്തു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട റിഷഭ് പന്തിന് പകരം ലോകേഷ് രാഹുലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here