തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-അതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചു.
ശക്തമായി കാറ്റടിക്കുന്നതിനാലാണ് തീ ആളിപ്പടരുകയെന്നാണ റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേരള തമിഴ്‌നാട് അതിർത്തിയായ ബോഡിക്ക് സമീപം കൊരങ്ങണി വനമേഖലയിൽ ഞായറാഴ്ച ഉണ്ടായ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 15 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതിൽ ഏഴുപേർക്ക് 80 ശതമാനം പൊള്ളലേറ്റു. സംഘത്തിലുണ്ടായ 39 പേരിൽ മൂന്നുപേരെക്കുറിച്ച് വിവരമൊന്നുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here