സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. വീല്‍ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. 76 വയസായിരുന്നു. ഭൗതിക ശാസ്‌ത്രജ്‌ഞനും ചിന്തകനുമായ സ്‌റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം പുസ്‌തകങ്ങളിലൂടെയും ചലചിത്രങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്.
മക്കളാണ് മരണ വിവരം പുറത്തുവിട്ടത്. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് 21 വയസുമുതല്‍ വീല്‍ചെയറിലായിരുന്നു ജൂവിതം.
1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. പിന്നീട് കൈകാലുകൾ ചലിപ്പിക്കാനാവാത്ത ജീവിക്കുകയായിരുന്നു.
നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here