നാണക്കേടിന്‍റെ ചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; മൗറീന്യോയുടെ തല ഉരുളും; കുത്തിനോവിച്ച് ലിവര്‍പൂള്‍ സൂപ്പര്‍ താരം

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പണക്കൊ‍ഴുപ്പിലും പ്രതിഭാധാരളിത്വത്തിലും ഇന്നും പ്രതാപശാലികള്‍ തന്നെയാണ് ചുവന്ന ചെകുത്താന്‍മാര്‍.

എന്നാല്‍ കളിക്കളത്തില്‍ പകച്ചുനില്‍ക്കുയാണ് താരങ്ങള്‍. ഒരു പ്രധാന കിരീടം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയിട്ട് കാലങ്ങളായി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിതച്ചും കുതിച്ചും മുന്നേറുന്ന ചുവന്ന ചെകുത്താന്‍മാര്‍ക്ക് ക‍ഴിഞ്ഞ ആറ് സീസണുകളില്‍ കിരീടം സ്വന്തമാക്കാനായിട്ടില്ല. ഇക്കുറിയും രക്ഷയുണ്ടെന്ന് കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നില്ല.

ചാമ്പ്യന്‍സ് ലീഗിലാകട്ടെ അവസാനമായി മുത്തമിട്ടത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇക്കുറി വലിയ പ്രതീക്ഷയുമായി കളത്തിലിറങ്ങിയിട്ടും അത്ര വമ്പന്‍മാരൊന്നുമല്ലാത്ത സെവിയ്യക്ക് മുന്നില്‍ നാണം കെട്ട തോല്‍വിയുമായി പുറത്തായിരിക്കുകയാണ്.

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ പോലും കാണാതെയാണ് ഇക്കുറി മടങ്ങിയത്. രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ പിറന്ന രണ്ട് ഗോളുകളാണ് മാഞ്ചസ്റ്ററിന്റെ വിധി നിര്‍ണയിച്ചത്. മത്സരം 2-1ന് സെവിയ്യ ജയിച്ചു. സ്‌പെയ്‌നില്‍ നടന്ന ആദ്യപാദം ഗോള്‍രഹിതമായിരുന്നു. രണ്ടാം പാദപോരാട്ടം സ്വന്തം തട്ടകത്തിലായിട്ടും ആര്‍ത്തുവിളിച്ച ‍‍ആരാധകരെ നിരശരാക്കുകയായിരുന്നു ചുവന്ന ചെകുത്താന്‍മാര്‍.

74, 78 മിനിറ്റുകളില്‍ വിസാം ബെന്‍ യെഡറാണ് സെവിയ്യക്കായി ഗോളുകള്‍ നേടിയത്. കളിതീരാന്‍ ആറ് മിനിറ്റ് ശേഷിക്കെ റൊമേലു ലുക്കാക്കുവിലൂടെ മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും വിജയം അസാധ്യമായിരുന്നു.  സീസണില്‍ യുണൈറ്റഡിന്റെ കിരീടപ്രതീക്ഷയായി അവശേഷിക്കുന്നത് എഫ്.എ കപ്പ് മാത്രമാണ്.

സ്വന്തം തട്ടകത്തിലേറ്റ പരാജയവും പുറത്താകലും പരിശീലകന്‍ മൗറീന്യോയുടെ ഭാവി ഇരുളിലാക്കുന്നതാണ്. മൗറീന്യോയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അതിനിടയില്‍ മാഞ്ചസ്റ്ററിനെ പരിഹസിച്ച് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലെ രംഗത്തെത്തി. ഗ്രൗണ്ടില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ചിത്രത്തിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ചേര്‍ത്ത് എഡിറ്റ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഈജിപ്റ്റിന്‍റെ സൂപ്പര്‍ താരം യുണൈറ്റഡിനെ ട്രോളിയത്.

feat

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News